Wednesday, March 21, 2012

ആരും അടുത്തു വരരുത്
എന്നെ ശല്യപ്പെടുത്തരുത്
ഞാന്‍ എന്റെ മനസ്സ് നഷ്ടപ്പെട്ട നിമിഷങ്ങളെ
വിശകലനം ചെയ്യുകയാണ്
കടല്‍ പോലെ വിശാലമായ ഹൃദയം
ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയതെന്നാണ്?
കാറ്റ് പോലെ സ്വതന്ത്രമായ ചിന്ത
ഒരു moodha സ്വപ്നത്തിലേക്ക് ഒതുങ്ങിയതെന്നാണ്?
ചത്വരത്തില്‍ നിന്ന് തിരഞ്ഞെടുത്ത വഴി
തമോ ഗര്തത്തിലേക്കവസാനിച്ചു പോയി
അനന്തമായ ആകര്‍ഷണ വലയത്തില്‍
മനസ്സും ഹൃദയവും ശരീരവും ഉരുകിയൊന്നായി
ധൂളി പടലമായി ചക്രവാളത്തിലലിഞ്ഞു
ധൃവദീപ്തിയില്‍ അത് പ്രകാശമായി
സൂര്യനില്‍ അത് താപമായി
ചന്ദ്രനില്‍ കുളിരായി
കാറ്റില്‍ തലോടലായി
മനസ്സ് നഷ്ടപ്പെട്ടെന്കിലെന്തു!
ഞാനിന്നും പ്രണയമായ് ജീവിക്കുന്നു
മരണമേ നീ വരികിലും പോകിലും ഞാന്‍
പ്രണയമായ് തന്നെ അവശേഷിക്കും

No comments:

Post a Comment